കഥ രാമപുരം ചന്ദ്രബാബു പിന്‍വിളികള്‍ മുന്‍വശത്തെ കതകില്‍ ആരോ ഒന്നുരണ്ടുവട്ടം തട്ടുന്നതുകേട്ടു. വാതില്‍ തുറന്നതും നിറഞ്ഞ ചിരിയുമായി ദിവാകരന് ചേട്ടന്. "വരൂ... വരൂ..." വീടിനകത്തേക്കുള്ള ക്ഷണം നിരസ്സിച്ച്, വിവാഹ ക്ഷണക്കത്ത് തിടുക്കത്തിലെടുത്തേല്പ്പിച്ച് അയാള്‍ പറഞ്ഞു: "എന്തു തിരക്കുണ്ടായലും സഖാവ് വരണം. മകളുടെ വിവാഹമാണ് പതിനെട്ടിന്. തലേന്ന് വീട്ടില്‍വച്ച് കാപ്പിസല്ക്കാരം. രണ്ടിടവും സഖാവുണ്ടാവണം. മുഴുവന്‍ സമയവും" കത്തുതരുമ്പോള് അയാളുടെ ശോഷിച്ച കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെ അയാള്‍ പോകുന്നതും നോക്കി നിന്നു. വര്‍ഷങ്ങളായി അറിയാവുന്ന ആളാണ്. പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ശാരീരികമായ അവശതയുണ്ടെങ്കിലും എവിടെ പരിപാടിയുണ്ടെങ്കിലും വന്നെത്താവുന്നിടത്തൊക്കെ അയാള്‍ എത്തിയിരിക്കും. അങ്ങനെയൊരാളാണ് ആ കടന്നുപോകുന്നത്. ആ കുടുംബം തന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു. സാന്നിദ്ധ്യം മാത്രംകൊണ്ട് ഇക്കാലത്ത് കാര്യമില്ലെന്നറിയാം. എന്തെങ്കിലും സഹായം ചെയ്യുകയും വേണം. ഈ കൊടുക്കല്‍ വാങ്ങല്‍ അലിഖിതമായ ഒരു നിയമമായി സമൂഹത്തില്‍ വേരുറച്ചുകഴിഞ്ഞു. ഡ
Popular posts from this blog
പുസ്തകനിരൂപണം കാക്കാമൂല മണി "നെഞ്ചേറ്റുന്ന കാലംസാക്ഷി" കേരളത്തിലെ പുസ്തകപ്രസാധകരില്‍ അധികവും കഥകള്‍ അച്ചടിച്ചിറക്കുന്നതില്‍ ശ്രദ്ധയും, താല്പര്യവുമുള്ളവരാണ്. നിരന്തരം പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ യഥേഷ്ടം വിറ്റഴിയുന്നുമുണ്ട്. വായന മരിക്കുകയാണെന്ന് മുറവിളി കൂട്ടുമ്പോഴും നല്ല കഥകള്‍ വായിക്കപ്പെടുന്നു എന്നതിന്റെ തെളിവാണത്. ഇതാ ഒരു പുസ്തകം! കഥകളുടെ പൂക്കാലമാണ് ഇവിടെ വിരിഞ്ഞിറങ്ങുന്നത്. നൂതനാശയങ്ങളുടെ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിച്ച് ആരെയും ആനന്ദാനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിക്കാന്‍ കെല്‍പ്പുള്ള ഒരു മാന്ത്രിക വിദ്യ! അതാണ് പ്രശസ്ത സാഹിത്യകാരനായ രാമപുരം ചന്ദ്രബാബുവിന്റെ 'കാലംസാക്ഷി' തെരഞ്ഞെടുത്ത അന്‍പത്തിമൂന്ന് ചെറുകഥകളുടെ സമാഹാരമാണ് 'കാലംസാക്ഷി.' ഒളിമങ്ങാത്ത മാനവസംസ്കൃതിയുടെയും ജീവിത വൈചിത്ര്യങ്ങളുടേയും നേര്‍ക്കാഴ്ച! ഈ കൃതിയിലെ ആദ്യകഥയായ 'കടല്‍' ഹൃദ്യമായ ഒരനുഭവമാണ്. കണ്ടുകണ്ടു നില്‍ക്കെ കടലിന്റെ മുഖം ഏതെല്ലാം ഭാവത്തിലാണ് നമ്മെ വിസ്മയിപ്പിക്കുന്നത്? വിയര്‍പ്പും കണ്ണീരും കൊണ്ട് കെട്ടിപ്പൊക്കിയ ലാസറിന്റെ വീട് കടല്‍ കാര്‍ന്നുതിന്നുമ്പോള്‍ എന്തുചെയ
കഥ രാമപുരം ചന്ദ്രബാബു പിഴ!എന്റെ വലിയപിഴ!! കര്‍ത്താവ് ശിരസ്സുനമിച്ച് വെള്ളിക്കാലിലെ മെഴുകുതിരിയെ നോക്കി. ആ കണ്ണുകളില്‍ സ്ഫുരിക്കുന്ന ഭാവം കടമാച്ചനെ ഭയപ്പെടുത്തി. ഏറെ നേരം ആ കണ്ണുകളിലേക്ക് നോക്കിനില്ക്കാന് കഴിയില്ലെന്നുറപ്പായപ്പോള് കടമാച്ചന്‍ അള്‍ത്താരയിലെ ചിത്രത്തൂണുകളിലേക്ക് കണ് പായിച്ചു. പുറത്തെ നിയോണ്‍ ലാംപുകളുടെ പ്രകാശധാരയില്‍ മഞ്ഞില്പുതഞ്ഞ പുണ്യാളത്തൊടിയും,മണിച്ചുവടും സ്വച്ഛമായൊരു നിശബ്ദതയില്‍ ലയിച്ചു നില്ക്കുന്നു. കുശ്ശിനിപ്പുരയുടെ വിടവിലൂടെ സാമാന്യം ശക്തമായ ചുമ ഇടക്കിടെ ഉയരുന്നുണ്ട്. കര്‍ത്താവ് ഏറ്റുവിളിക്കാന് പാകത്തില്‍ അയാളിലെ ചുമ ഒടുങ്ങാത്തൊരാവേശമായി കൈക്കാരനെ പിടികൂടിയിട്ട് എത്ര കാലമായിരിക്കുന്നു. ചുവടുറക്കാത്ത അഭിപ്രായ സീമയില്‍ ലക്ഷ്യബോധമില്ലാതെ മനസ്സുപായുമ്പോള്‍ എന്നും ചെയ്യാറുള്ളപോലെ പള്ളിക്കുള്ളിലെ മുക്കിലും മൂലയിലും കൈചുരുട്ടി കടമാച്ചന്‍ നടക്കും. ചിലനാളുകള്‍ ആ നടപ്പിന് വേഗമേറും. കടമാച്ചന്‍ ഒരിക്കല്‍ക്കൂടി അള്ത്താരച്ചുവട്ടിലെത്തി കര്‍ത്താവിനെ നോക്കി. തിരിച്ചുള്ള ആ നോട്ടം തീക്ഷ്ണതയുള്ളതാണെന്ന തിരിച്ചറിവ്. ഉള്‍ക്കിടിലത്തോടെ കടമാച്ചന്‍ പിന്
Comments
Post a Comment